ഇരിട്ടി: കര്‍ണാടകയില്‍നിന്ന് ജീപ്പില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ ഇരിട്ടിക്കടുത്ത ചരളില്‍ പൊലീസ് സംഘം പിടികൂടി. അതീവ രഹസ്യമായി ഊടുവഴികളിലൂടെ ജീപ്പില്‍ കടത്തുന്നതിനിടെയാണ് വാഹനപരിശോധന നടത്തുകയായിരുന്ന കരിക്കോട്ടക്കരി എസ്.ഐ എം. സജിത്തും സംഘവും സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.
ജീപ്പിലുണ്ടായിരുന്ന തില്ലങ്കേരി സ്വദേശി ശ്രീജിത്ത് (32), കര്‍ണാടക ഹുന്‍സൂര്‍ സ്വദേശി ഷിബു (30) എന്നിവരാണ് അറസ്റ്റിലായത്. ജീപ്പില്‍ നിന്ന് 1500 പാക്കറ്റ് ഇലക്ട്രിക് ഡിറ്റനേറ്റര്‍, വെടിമരുന്ന് നിര്‍മിക്കുന്നതിനാവശ്യമായ എട്ട് ചാക്ക് സാമഗ്രികള്‍ എന്നിവയാണ് പൊലീസ് പിടികൂടിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ നടക്കാനിരിക്കെ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തെക്കുറിച്ചും മറ്റും കൂടുതല്‍ അന്വേഷിക്കുന്നതിനായി പിടികൂടിയവരെ ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്‍, സി.ഐ വി.വി. മനോജ് എന്നിവര്‍ ചോദ്യം ചെയ്യല്‍ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.