ചക്കിട്ടപ്പാറ: ഗൂഢാലോചനയെന്ന് തെളിഞ്ഞു –എളമരം കരീം


കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനന ഇടപാടിലെ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയ ഗൂഢാലോചന തെളിഞ്ഞതായി മുന്‍മന്ത്രി എളമരം കരീം. സത്യം വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു.
ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരാളാണ്, ഖനനാനുമതി ലഭിക്കാന്‍ താന്‍ അഞ്ചുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണമുന്നയിച്ചത്. പാലക്കാട്ട് സി.പി.എം പ്ളീനം നടക്കുന്നതിന്‍െറ തലേദിവസമാണ് ഇതിനായി തെരഞ്ഞെടുത്തത്. വ്യക്തിഹത്യ നടത്തുകയെന്ന ലക്ഷ്യമാണ് ആരോപണത്തിനുപിന്നില്‍. ഗൂഢാലോചനയുണ്ടെന്ന് അന്നുതന്നെ താനും പാര്‍ട്ടിയും വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കൈക്കൂലി വാങ്ങിയെന്ന് ആരും വിജിലന്‍സിന് മൊഴിനല്‍കിയിട്ടില്ല. വിജിലന്‍സ് എസ്.പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെട്ടെന്നും കരീം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.