കോപ്പിയടി: ഐ.ജി ടി.ജെ. ജോസിനെ ഒരുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

കോട്ടയം: എല്‍എല്‍.എം പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന് കണ്ടത്തെിയ മുന്‍ തൃശൂര്‍ റെയ്ഞ്ച് ഐ.ജി ടി.ജെ. ജോസിനെ എം.ജി സര്‍വകലാശാല ഒരുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടും ശിപാര്‍ശയും അംഗീകരിച്ചാണ് നടപടി. മേയില്‍ അദ്ദേഹം എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
കഴിഞ്ഞ മേയ് നാലിന് കളമശേരി സെന്‍റ് പോള്‍സ് കോളജില്‍ നടന്ന പരീക്ഷയിലാണ് ഐ.ജി കോപ്പിയടിച്ചുവെന്ന പരാതി ഉയര്‍ന്നത്. വിവാദമായതിനെ തുടര്‍ന്ന്  സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ടി.ജെ. ജോസ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് അംഗം സി.എച്ച്. അബ്ദുല്‍ ലത്തീഫിനെ കണ്‍വീനറാക്കി സര്‍വകലാശാല ഏഴംഗ ഉപസമിതിയെ നിയോഗിച്ചത്. ഉപസമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ആഗസ്റ്റില്‍ വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചു.  തൃശൂര്‍ റെയ്ഞ്ച് ഐ.ജിയായിരുന്ന ജോസിനെ ആഭ്യന്തവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. തൂവാലയില്‍ തുണ്ടുകടലാസുവെച്ച് കോപ്പിയടിച്ചെന്നായിരുന്നു പരാതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.