കുടുംബ സ്വത്തിനെ ചൊല്ലി നാത്തൂന്മാര്‍ തമ്മില്‍ കത്തിക്കുത്ത്


കുന്നംകുളം: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നാത്തൂന്മാര്‍ തമ്മില്‍ കത്തിക്കുത്ത്. ചൊവ്വന്നൂര്‍ മേനോത്ത് പരേതനായ കേശവന്‍െറ മകള്‍ ലളിത (50), ലളിതയുടെ സഹോദരന്‍ ശിവരാജിന്‍െറ ഭാര്യ രേഷ്മ (23) എന്നിവരെ പരിക്കുകളോടെ കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലളിത ഭര്‍ത്താവ് സത്യനുമായി അകന്ന് അച്ഛന്‍െറ രണ്ടാം ഭാര്യ യശോദയോടും മകന്‍ ശിവരാജിനോടുമൊപ്പം സ്വന്തം വീട്ടിലാണ് കഴിയുന്നത്. ചൊവ്വാഴ്ച രാത്രി ലളിതയും സഹോദരന്‍െറ ഭാര്യ രേഷ്മയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ രേഷ്മ കത്തിയുമായി വന്ന് ലളിതയെ കുത്തി. കത്തി പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ വലതുകൈക്ക് ആഴത്തിലുള്ള മുറിവേല്‍ക്കുകയായിരുന്നു. പിന്നീട് പുറത്ത് കിടന്ന ഇഷ്ടികകള്‍ പരസ്പരം എറിയുകയും ചെയ്തു.
രണ്ടുപേര്‍ക്കും തലക്ക് പരിക്കുണ്ട്. പിന്നീട് ആശുപത്രിയില്‍ കഴിയുന്ന ലളിതയെ ആക്രമിക്കാനായി ശിവരാജ് കത്തിയുമായി എത്തിയതും ബഹളത്തിനിടയാക്കി.
സമീപത്ത് കിടന്നിരുന്ന സ്ത്രീകള്‍ ബഹളം വെച്ചതോടെ ആശുപത്രി ജീവനക്കാരത്തെി ഇയാളെ പുറത്താക്കുകയായിരുന്നു. കുന്നംകുളം പൊലീസ് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.