ബിജു രാധാകൃഷ്ണന്‍ മൊഴി മാറ്റാന്‍ സാധ്യത; നിയമോപദേശം തേടി

കൊച്ചി: സോളാര്‍ കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ബിജു രാധാകൃഷ്ണന്‍ മൊഴി മാറ്റാന്‍ സാധ്യത. മൊഴി തിരുത്തിയാല്‍ എന്തു നടപടിയുണ്ടാകുമെന്നത് സംബന്ധിച്ച് ബിജു നിയമോപദേശം തേടി. രശ്മി വധക്കേസിലെ അഭിഭാഷകനായിരുന്ന ബി.എന്‍. ഹസ്ക്കറിനോടാണ് ബിജു നിയമോപദേശം തേടിയത്. മൊഴിയില്‍ ആരുടെയെങ്കിലും പേര് ഉള്‍പ്പെടുത്തുകയോ മാറ്റുകയോ ചെയ്താല്‍ നടപടി എന്താകുമെന്നതിനെക്കുറിച്ചാണ് ബിജു അന്വേഷിച്ചത്.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഞ്ചര കോടി രൂപ വാങ്ങിയെന്നും സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് ആരോപണം. പല തവണയായി അഞ്ചര കോടി  രൂപയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. അദ്ദേഹവുമായി വ്യാപാരലാഭം പങ്കിടുന്നതിനുള്ള ധാരണയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍െറ ഓഫിസിനുമായി നാല്‍പത് ശതമാനവും കമ്പനിക്ക് അറുപത് ശതമാനവും എന്നായിരുന്നു ധാരണയെന്നും ബിജു മൊഴി നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.