മുംബൈ: റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ ആര്‍.ബി.ഐ മാറ്റം വരുത്തിയില്ല. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മികച്ച നിലയിലായതിനാലാണ് വായ്പനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. റിപോ നിരക്ക് 6.75 ശതമാനവും റിവേഴ്സ് റിപോ നിരക്ക് 4 ശതമാനവുമാണ്.
ജനുവരിയോടെ പണപ്പെരുപ്പ നിരക്ക് ആറു ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാനാണ് ആര്‍.ബി.ഐ ഉദ്ദേശിക്കുന്നത്. 2017 മാര്‍ച്ചോടെ ഇത് അഞ്ചു ശതമാനത്തിലേക്ക് കൊണ്ടുവരാനും ആര്‍.ബി.ഐ ലക്ഷ്യമിടുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഏകദേശം ആസൂത്രണം ചെയ്ത പ്രകാരം തന്നെ പണപ്പെരുപ്പ നിരക്ക് നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം, വായ്പനിരക്കില്‍ മാറ്റം വേണ്ടെന്ന് നയാവലോകനത്തില്‍ തീരുമാനിക്കുകയായിരുന്നു. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്താന്‍ സാധ്യതയുള്ളതും ആര്‍.ബി.ഐ തീരുമാനത്തിന് പ്രേരകമായതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.