തസ്നി ബഷീറിന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: കാമ്പസുകളില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഘടനാശക്തിയുടെ പേരില്‍ എന്തും ആകാമെന്ന മനോഭാവം പ്രോത്സാഹിപ്പിക്കാന്‍ പാടില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ഗവ. കോളജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് മരിച്ച മലപ്പുറം വഴിക്കടവ് സ്വദേശിനി തസ്നി ബഷീറിന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍.സി.സി ക്യാമ്പിലെ ഫയറിങ് ഗ്രൗണ്ടില്‍ വെടിയേറ്റുമരിച്ച ധനുഷ് കൃഷ്ണയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. ധനുഷിന്‍െറ സഹോദരി അപര്‍ണക്ക് ജോലി നല്‍കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.