വഴിക്കടവ്-മഞ്ചേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

നിലമ്പൂര്‍: വഴിക്കടവ്^മഞ്ചേരി^അരീക്കോട് റൂട്ടില്‍ രണ്ട് ദിവസമായി സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ സമരം പിന്‍വലിച്ചു. മര്‍ദനമേറ്റ ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാമെന്ന് പൊലീസ് നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണിത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ എസ്.ഐ സുനില്‍ പുളിക്കലിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. മമ്പാട് ടൗണില്‍ പൊലീസ് സാന്നിധ്യമുള്ള പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കാനും ബസ് ജീവനക്കാരും മമ്പാട് നിവാസികളും തമ്മില്‍ സൗഹൃദം സ്ഥാപിക്കാന്‍ പ്രത്യേകയോഗം വിളിക്കാനും തീരുമാനിച്ചു.

വഴിക്കടവ്^കോഴിക്കോട് റൂട്ടിലെ പി.സി.എം ബസിലെ ഡ്രൈവറെ വ്യാഴാഴ്ച രാത്രി മമ്പാട്ട് മര്‍ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ പരാതി. പരിക്കേറ്റ ഡ്രൈവര്‍ കിഷോറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് മമ്പാട് സ്വദേശികള്‍ക്കെതിരെ കേസെടുത്തിരുന്നു. സമരം വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ ഏറെ വലച്ചിരുന്നു. ചര്‍ച്ചയില്‍ ബസ് തൊഴിലാളി പ്രതിനിധികളും ബസുടമസ്ഥ സംഘം ഭാരവാഹികളും മമ്പാട് പഞ്ചായത്തിലെ ജനപ്രതിനിധികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.