മനോജ് വധം: മധുസൂദനന് ജാമ്യം


തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന് തലശ്ശേരി ജില്ലാ കോടതിയുടെ ജാമ്യം. ഇടക്കാല ജാമ്യത്തിലുള്ള മധുസൂദനനെ ചോദ്യം ചെയ്ത് മൊഴിയെടുക്കാന്‍ 24 മണിക്കൂറെങ്കിലും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന സി.ബി.ഐയുടെ അപേക്ഷ തള്ളിയാണ ജില്ലാ ജഡ്ജി ആര്‍. നാരായണ പിഷാരടി സ്ഥിരജാമ്യം അനുവദിച്ചത്. മനോജ് വധക്കേസിലെ ഒന്നാംപ്രതി വിക്രമന് ചികിത്സാ സൗകര്യം നല്‍കിയെന്നാരോപിച്ചാണ് മധുസൂദനനെ 20ാം പ്രതിയാക്കി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തിനായി മധുസൂദനന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ ഹരജി കോടതി തള്ളി. ഇതോടെ ഇക്കഴിഞ്ഞ 28ന് മധുസൂദനന്‍ കോടതിയില്‍ ഹാജരായി ഇടക്കാല ജാമ്യമെടുത്തു. സ്ഥിര ജാമ്യാപേക്ഷയില്‍ പിന്നീട് വാദം കേട്ടാണ് ഇന്നലെ അന്തിമവിധി പ്രസ്താവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.