പെരിന്തല്‍മണ്ണ: യോഗ്യത സംബന്ധിച്ച വ്യാജ രേഖ ചമച്ച അലീഗഢ് സര്‍വകലാശാല പെരിന്തല്‍മണ്ണ കാമ്പസ് ഡയറക്ടര്‍ അബ്ദുല്‍ അസീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി.ജെ.എം) ഉത്തരവിട്ടു. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുക്കണമെന്നാണ് സി.ജെ.എമ്മിന്‍െറ ചുമതലയുള്ള മജിസ്ട്രേറ്റ് കെ. വിഷ്ണു ഉത്തരവിട്ടത്.
കാമ്പസ് ഡയറക്ടറായി നിയമനം ലഭിക്കുന്നതിന് സമര്‍പ്പിച്ച പ്രവൃത്തിപരിചയ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ എറണാകുളം അയ്യമ്പിള്ളി സ്വദേശി വി.എസ്. രാധാകൃഷ്ണന്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഡയറക്ടര്‍ യൂനിവേഴ്സിറ്റിയില്‍ നല്‍കിയ വ്യാജ രേഖകളും അതിന്‍െറ ഒറിജിനല്‍ രേഖകളുടെ കോപ്പിയും രാധാകൃഷ്ണന്‍ അഡ്വ. എം.കെ. ഫൈസല്‍ മഖേന കോടതിയില്‍ ഹാജരാക്കി.
ഇവ ഒത്തുനോക്കിയ കോടതി അബ്ദുല്‍ അസീസിനെതിരേയും ഇവ അറ്റസ്റ്റ് ചെയ്ത തിരുവനന്തപുരം കോര്‍പറേഷന്‍ എന്‍ജിനീയര്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കേസിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതായി നിരീക്ഷിച്ചു. നേരത്തെ രാധാകൃഷ്ണന്‍ ബോധിപ്പിച്ച പരാതിയെ തുടര്‍ന്ന് മ്യൂസിയം സി.ഐ, രാധാകൃഷ്ണനില്‍ നിന്ന് മൊഴി എടുത്തിരുന്നു. അബ്ദുല്‍ അസീസ് മുമ്പ് പൊലീസ് അക്കാദമിയില്‍ എച്ച്.ഒ.ഡി ആയിരുന്നു. ഉന്നത സമ്മര്‍ദ്ദത്താല്‍ മുമ്പ് പരാതി നല്‍കിയിട്ടും കേസെടുത്തില്ളെന്ന് രാധാകൃഷ്ണന്‍ കോടതിയില്‍ ബോധിപ്പിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണ് അബ്ദുല്‍ അസീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.