മയക്കുമരുന്ന് നല്‍കി കവര്‍ച്ച: പിടികിട്ടാപ്പുള്ളി അറസ്റ്റില്‍


തൃശൂര്‍: യാത്രക്കാര്‍ക്ക് മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തുന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പാലക്കാട് കോട്ടയി പുലിനെല്ലി വീട്ടില്‍ ശശികുമാറാണ് (42) പിടിയിലായത്. സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള എല്‍.പി സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ സാജ്, സി.പി.ഒ വിനു കുര്യാക്കോസ് എന്നിവരാണ് ഇയാളെ പിടികൂടിയത്.
റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വാഹനം കാത്തുനില്‍ക്കുന്നവരെ കുറഞ്ഞ നിരക്കില്‍ വീട്ടിലത്തെിക്കാമെന്ന് പറഞ്ഞ് തന്‍െറ ഇന്നോവ കാറില്‍ കയറ്റിയ ശേഷമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. യാത്രക്കിടെ വഴിയരികില്‍ നിര്‍ത്തി ചായയിലോ ജ്യൂസിലോ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കും. ഇത് കുടിച്ച് മയങ്ങുന്നവരുടെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന ശേഷം വഴിയിരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ നാലു കേസുകളും ഗുരുവായൂര്‍ സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്. വിവിധ കേസുകളില്‍ അറസ്റ്റിലായ ശേഷം ജാമ്യം നേടിയ പ്രതി പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പിടിയിലായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.