കല്‍പ്പറ്റ: വയനാട്ടില്‍ 13 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. ഒരാള്‍ ഒളിവിലാണ്. മയക്കുഗുളിക നല്‍കി അബോധാവസ്ഥയിലാക്കിയ പെണ്‍കുട്ടിയെ തോട്ടത്തിലേക്കു കൊണ്ടു പോയി കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ജൂലൈ 30നാണ് സംഭവം. പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു.
അതേസമയം, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. അന്വേഷണത്തില്‍ പൊലിസ് അനാസ്ഥ കാണിക്കുകയാണ്. പെണ്‍കുട്ടിയുടെ വസ്ത്രമടക്കമുള്ള തെളിവുകള്‍ പൊലീസ് ഇതുവരെ ശേഖരിച്ചിട്ടില്ല. മൊഴിയെടുക്കാനും പൊലീസ് തയാറായിട്ടില്ളെന്നും മാതാപിതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.