കോഴിക്കോട്: യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടുള്ള സി.പി.എം പ്രസ്താവന മുസ്ലിം ലീഗിന്‍െറ ശൈലിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. അപകടകരമായ പ്രത്യാഘാതമുണ്ടാക്കുന്ന പ്രസ്താവനയാണിതെന്നും പാര്‍ട്ടി ഇത് തിരുത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വധശിക്ഷയെ കുറിച്ച് വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കാം. എന്നാല്‍, രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ചാണ് ശിക്ഷ നടപ്പാക്കിയത്. വധശിക്ഷയില്‍ മാറ്റം വരുത്തേണ്ടത് പാര്‍ലമെന്‍റാണ്. വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയാണ് സി.പി.എമ്മും ശശി തരൂര്‍ പോലുള്ള കോണ്‍ഗ്രസ് എം.പിമാരും ചെയ്യേണ്ടത്. മുസ്ലിമായതുകൊണ്ട് വധശിക്ഷ നടപ്പാക്കിയെന്ന തരത്തില്‍ സി.പി.എം നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ന്യായീകരിക്കാനാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.