തലശ്ശേരി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ഛന് 14 വർഷം തടവും 1 ലക്ഷം രൂപ പിഴയും. തലശേരി അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ വിനോദ് ശിക്ഷ വിധിച്ചത്. പിഴ തുക പെൺകുട്ടിക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി തടവ് അനുഭവിക്കുന്നും കോടതി ഉത്തരവിൽ പറയുന്നു.
2014ലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പീഡനത്തിനിരയായ 14 കാരിയായ പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.