കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള കമ്പനികളുടെ പട്ടിക തയാറായതായി നഗരസഭ. 13 കമ്പനികളാണ് ഫ്ലാറ്റ ുകൾ പൊളിക്കാൻ സന്നദ്ധരായി താൽപര്യപത്രം നൽകിയത്. മുഴുവൻ കമ്പനികളും കേരളത്തിന് പുറത്തു നിന്നുള്ളവയാണ്. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് നഗരസഭയിൽ അപേക്ഷ നൽകിയത്.
ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. തയാറായ കമ്പനികളിൽ നിന്ന് ഒരു കമ്പനിയെ വിദഗ്ധ സംഘം നിശ്ചയിക്കും. ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതന് പിന്നാലെ അതിനായി താത്പര്യമുള്ള കമ്പനികളിൽ നിന്ന് നഗരസഭ അപേക്ഷ ക്ഷണിച്ചിരുന്നു.
30 കോടി രൂപയാണ് ഫ്ലാറ്റുകൾ പൊളിക്കാനായി പ്രതീക്ഷിക്കുന്ന അടിസ്ഥാന ചെലവ്. ഈ തുക തങ്ങൾക്ക് താങ്ങാൻ കഴിയില്ലെന്ന കാര്യം നഗരസഭ സർക്കാറിനെ അറിയിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.