11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; തിരൂരിൽ അമ്മയും കാമുകനും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ

തിരൂർ: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. തിരൂർ പുല്ലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ശ്രീപ്രിയയാണ് മകനെ കൊന്നെന്ന് പൊലീസിന് മൊഴി നൽകിയത്.

തമിഴ്നാട് കടലൂർ പൊറിഞ്ചിപ്പാടി സ്വദേശി മണികണ്ഠൻ -ശ്രീപ്രിയ ദമ്പതികളുടെ മകൻ കളയരസനാണ് കൊല്ലപ്പെട്ടത്. മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീപ്രിയെയും കാമുകൻ തമിഴ്നാട് സ്വദേശി ജയസൂര്യയെയും ഇയാളുടെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് മാസം മൂമ്പാണ് ശ്രീപ്രിയ മണികണ്ഠനെ ഉപേക്ഷിച്ച് പ്രദേശവാസിയായ ജയസൂര്യയുമായി തിരൂരിലേക്ക് എത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാതാവ് അറുംകൊലയുടെ വിവരം വെളിപ്പെടുത്തുന്നത്. 

താനും ജയസൂര്യയും അവരുടെ അച്ഛനും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശ്രീപ്രിയ പൊലീസിൽ മൊഴി നൽകി. കുഞ്ഞിനെ കൊന്ന് ബാഗിലാക്കി തൃശൂർ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചുവെന്നും പൊലീസിനെ അറിയിച്ചു. തിരൂർ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും ചോദ്യം ചെയ്തുവരികായണെന്നും പൊലീസ് പറയുന്നു.  

Tags:    
News Summary - Statement that 11 months old baby was killed; Mother, boyfriend and relatives in police custody in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.