ഇസ്താംബൂൾ: തുർക്കി ഇസ്താംബൂളിലെ അത്താതുർക് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. 239 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 23 തുർക്കി പൗരന്മാരെയും 13 വിദേശികളെയും തിരിച്ചറിഞ്ഞു. അഞ്ച് സൗദി പൗരന്മാർ, രണ്ട് ഇറാഖികൾ, ചൈന, ജോർദാൻ,തുനീഷ്യ, ഉസ്ബക്കിസ്താൻ, ഇറാൻ , ഉക്രെയ്ൻ എന്നിവടങ്ങളിൽ നിന്നുള്ള ഒരോരുത്തരുമാണ് കൊല്ലപ്പെട്ട വിദേശികൾ.
ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ പ്രവേശ കവാടത്തിലെത്തിയ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. മൂന്ന് പേരടങ്ങിയ ഭീകരർ ടാക്സി വാഹനത്തിൽ വിമാനത്താവളത്തിൽ എത്തുകയായിരുന്നെന്നും സംഭവത്തിന് പിന്നിൽ െഎ.എസ് ഭീകരരെ സംശയിക്കുന്നതായും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു. അതേസമയം, അക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
İşte o anlar. Orda o polis bombacıyı vurmasa belki daha kötü şeyler olacaktı. #AtaturkHavalimani #terörelanetolsun pic.twitter.com/7hyBzbq6iK
— SADO (@ezkici) June 28, 2016
വൈകുന്നേരം 10 മണിയോടെ വന്ന ഭീകരവാദികളിൽ രണ്ടുപേർ വിമാനത്താവളത്തിെൻറ പ്രവേശ കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിെൻറയും പൊട്ടിത്തെറിക്കുന്നതിെൻറയും ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഭീകരാക്രമണത്തെ തുടർന്ന് വിമാനത്താവളം താൽകാലികമായി അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.