കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ കാളയുടെ കുത്തേറ്റ് മരിച്ചു

മാഡ്രിഡ്: കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ച സ്പെയിനിലെ ടെറുലിലാണ് സംഭവം. ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ ദയനീയ അന്ത്യം.

സ്പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ താരമാണ് വിക്ടര്‍ ബാരിയോ. കാളപ്പോരിന്‍െറ നാടായ സ്പെയിനില്‍ പോരിനിടെ മരണം സംഭവിക്കുന്നത് സാധാരണമാണ്. 1985ല്‍ ജോസ് കുബെറോയാണ് അവസാനമായി കാളപ്പോരിനിടെ മരിച്ചത്.

കാളപ്പോരിനിടയില്‍ കാള വിക്ടര്‍ ബാരിയോയെ കൊമ്പില്‍ കോര്‍ത്ത് എറിയുകയും നെഞ്ചില്‍ കുത്തുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രശസ്ത കാളപ്പോരുകാരന്‍ ഫ്രാന്‍സിസ് റിവാരോക്ക് പോരിനിടയില്‍ മാരക പരിക്കേറ്റിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ 134 പേരാണ് കാളപ്പോരിനിടെ മരിച്ചത്.

ഓരാ വര്‍ഷവും സ്പെയിനില്‍ 2000 കാളപ്പോരുകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെയിനിലെ പലപ്രദേശങ്ങളിലും കാളപ്പോരിന് ഇപ്പോള്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.