അങ്കാറ: തുര്‍ക്കിയില്‍ ചാവേറാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ തുര്‍ക്കിയില്‍ കുര്‍ദിശ് വിമതരാണ് ആക്രമണം നടത്തിയതെന്ന് ഒൗദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. സര്‍ക്കാറും കുര്‍ദിശ് വിമതരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടല്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നതായാണ് പുതിയ ആക്രമണം വ്യക്തമാക്കുന്നത്.
വടക്കന്‍ ഇറാഖില്‍ തുര്‍ക്കിയുടെ വ്യോമാക്രമണവും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമതരുടെ ആക്രമണവും തുടര്‍ക്കഥയാവുകയാണ്. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിലധികവും സൈനികരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.