ബാങ്കോക്: അമേരിക്കയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇന്ത്യക്കാരനെ തായ്ലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ പൗരന്മാരായ മൂന്നുപേര്‍ നല്‍കിയ പരാതിയില്‍ സാ കയോ പ്രവിശ്യയിലെ കോടതി പുറപ്പെടുവിച്ച വാറന്‍റിനെ തുടര്‍ന്ന് നേഗി സുര്‍ജിത് എന്ന 42കാരനെയാണ് പിടികൂടിയത്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹത്തെ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തുന്ന സംഘത്തിലെ കണ്ണിയാണിയാളെന്ന് പൊലീസ് പറഞ്ഞു. സംഘാംഗങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നേഗി സുര്‍ജിത് പിന്നീട് അവതാര്‍ എന്ന മറ്റൊരു ഇന്ത്യക്കാരനെ കാണാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ ആവശ്യപ്പെട്ടതു പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്ന് ആറുലക്ഷം രൂപ വീതം നിക്ഷേപിച്ചു. അവതാര്‍ ഇവരുടെ എ.ടി.എം കാര്‍ഡും പാസ്ബുക്കും കൈക്കലാക്കിയശേഷം മൊബൈല്‍ ബാങ്കിങ് സംവിധാനത്തിലൂടെ പണം പിന്‍വലിച്ചെന്നാണ് പരാതി. ഇതത്തേുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.