കിയവ്: യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പാവെല്‍ ഷെറെമെറ്റ് കൊല്ലപ്പെട്ടു. സ്വതന്ത്ര വാര്‍ത്താ വെബ്സൈറ്റായ യുക്രെയ്ന്‍സ്ക പ്രവ്ദയില്‍ ജോലിചെയ്തുവരുകയായിരുന്നു റഷ്യന്‍ പൗരത്വമുള്ള ബെലറൂസുകാരനായ ഷെറെമെറ്റ്. ഇവാന ഫ്രാങ്ക തെരുവിലൂടെ കാറോടിച്ചുപോവുകയായിരുന്നു അദ്ദേഹം. ഒരു വളവില്‍ കാര്‍ നിര്‍ത്തിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റിമോട്ട് നിയന്ത്രിത ബോംബ് ആണിതെന്നും 400 മുതല്‍ 600 ഗ്രാം വരെ ടി.എന്‍.ടി ഇതില്‍ അടങ്ങിയിരിക്കുന്നതായും ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
പാവെലിന്‍െറ മരണം കൊലപാതകമാണെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ യുറിവ് ലുട്ട്സെങ്കോ ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊരു ദുരന്തവും കുറ്റകൃത്യവുമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോയും പ്രതികരിച്ചു. വെസ്റ്റി എന്ന റേഡിയോ സ്റ്റേഷനിലും ജോലി ചെയ്തുവരുകയായിരുന്നു ഷെറമെറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.