ബഗ്ദാദ്: ബഗ്ദാദിലെ മാതൃ-ശിശു ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നവജാത ശിശുക്കളുള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ച സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാഖ് ആരോഗ്യമന്ത്രി അദീല ഹമൂദ് രാജിവെച്ചു. കഴിഞ്ഞദിവസമാണ്, ബഗ്ദാദിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ യര്‍മൂക് മാതൃ-ശിശു കേന്ദ്രത്തില്‍ അപകടമുണ്ടായത്. ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടൂവെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് അദീലയുടെ രാജി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടശേഷമാണ് അവരുടെ രാജി.
അമേരിക്ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.