മസ്ജിദുല്‍ അഖ്സയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം

ജറൂസലേം: സംഘര്‍ഷാവസ്ഥ തുടരുന്ന മസ്ജിദുല്‍ അഖ്സക്ക് സമീപം മൂന്നാം ദിവസവും ഫലസ്തീനികളും ഇസ്രായേല്‍ പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പള്ളിയുടെ മുകളില്‍ ഇസ്രായേല്‍ പൊലീസ് കയറിയതാണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷത്തില്‍ 17 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇസ്രായേല്‍ പൊലീസ് ഫലസ്തീനികള്‍ക്ക് നേരെ റബ്ബര്‍ ബുളളറ്റുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഫലസ്തീനികള്‍ പൊലിസിന് നേരെ കല്ളെറിഞ്ഞു.


കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പള്ളിക്കകത്ത് ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിക്കുകയും പള്ളിക്ക് കേടുപാടുകളുണ്ടാക്കുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പേരില്‍ വിശുദ്ധ ഗേഹത്തിലേക്കുള്ള പ്രവേശം തടയാനുള്ള ഇസ്രായേലിന്‍െറ പദ്ധതിയുണ്ടെന്ന് കരുതപ്പെടുന്നു. തീവ്ര ജൂത വിഭാഗങ്ങള്‍ പള്ളിയില്‍ പ്രവേശത്തിനും ജൂതപ്രാര്‍ഥനാ കേന്ദ്രത്തിനും വേണ്ടി ദീര്‍ഘകാലമായി മുറവിളികൂട്ടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.