മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഞായറാഴ്ചയുണ്ടായ ‘കൊപ്പു’ചുഴലിക്കൊടുങ്കാറ്റില്‍ ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായി. കൊടുങ്കാറ്റിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. ലുസോണ്‍ ദ്വീപിലെ കാസിഗുരാന്‍ പട്ടണത്തില്‍ കാറ്റിനെ തുടര്‍ന്ന് മണ്ണിടിച്ചിലുമുണ്ടായി. രാജ്യത്ത് മൂന്നു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. മഴ ശക്തമായി തുടര്‍ന്നാല്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
മണിക്കൂറില്‍ 200 കി. മീറ്റര്‍ വേഗത്തിലാണ്് കൊടുങ്കാറ്റ്. തിരമാലകള്‍ നാലു മീറ്റര്‍വരെ ഉയരത്തില്‍ ആഞ്ഞടിച്ചു.
കാറ്റിനെ തുടര്‍ന്ന് വിമാന, ബോട്ട് സര്‍വിസുകള്‍ റദ്ദാക്കി. മലയോരപ്രദേശങ്ങളിലെ ബസ് സര്‍വിസുകളും നിര്‍ത്തിവെച്ചു. രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന 12ാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് ‘കൊപ്പു’. 2013ല്‍ രാജ്യത്തുണ്ടായ ‘ഹയാന്‍’ ചുഴലിക്കൊടുങ്കാറ്റില്‍ 6300 പേര്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.