ന്യൂയോര്‍ക്: അമേരിക്കയില്‍ മുസ്ലിം പുരോഹിതനെയും സഹായിയെയും അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. ബംഗ്ലാദേശ് വംശജനായ മൗലാന അകോന്‍ജീയും സഹായി തറാഉദ്ദീനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. ന്യൂയോര്‍ക്കിലെ ക്വീന്‍സ് ഓസോണ്‍ പാര്‍ക്കിന് സമീപമാണ് സംഭവം.
അല്‍ ഫുര്‍ഖാന്‍ ജുമാ മസ്ജിദില്‍ നിന്നും നടക്കാനിറങ്ങിയ ഇരുവരെയും പിന്നിലൂടെ വന്ന കൊലയാളി വെടിവെക്കുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. കൃത്യം നടത്തിയ ശേഷം തോക്കുമായി അക്രമി സ്ഥലംവിടുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബഗ്ലാദേശ് വംശജർ പ്രകടനവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.