ന്യൂഡൽഹി: പ്രധാനമന്ത്രിയുെട അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയിൽ ഉൾപ്പെട്ട സാഹചര്യങ്ങൾ സംബന്ധിച്ച ഉൗഹാപ ോഹങ്ങൾ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് എ.കെ സിക്രി. ‘എനിക്ക് ഇൗ വിവാദങ്ങൾ വലിച്ചു നീട്ടാൻ ആഗ്രഹമില്ല. ഇത് അവസാനിപ്പിക്കണം -സിക്രി പറഞ്ഞു.
അലോക് വർമയെ സ്ഥാനം മാറ്റാൻ തീരുമാനമെടുത്ത മൂന്നംഗ ഉന്നതാധികാര സമിതി യിൽ അംഗമായിരുന്ന സിക്രിക്ക് 2019 മാർച്ച് ആറിന് സർവീസിൽ നിന്ന് വിരമിക്കുേമ്പാൾ ഉന്നത പദവി വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് വിവാദങ്ങൾക്ക് ഇടവെച്ചത്. വാഗ്ദാനം അദ്ദേഹം നിരസിച്ചെങ്കിലും വിവാദങ്ങൾ അവസാനിച്ചില്ല.
അതേസമയം, ഉന്നതാധികാര സമിതിയിൽ അംഗമാകാൻ സിക്രിക്ക് താത്പര്യമുണ്ടായിരുന്നില്ല എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. തനിക്ക് പാനൽ അംഗമാകാൻ താത്പര്യമില്ലെന്ന വിവരം സിക്രി പ്രധാനമന്ത്രിയോടും ഖാർഗെയോടും പങ്കുവെച്ചിരുന്നുവത്രേ.
ഇത് പൂർണമായും ഭരണ നിർവ്വഹണ പരിപാടിയാണ്. ഭാവിയിൽ ഒരു ജഡ്ജിയും ഇത്തരം നിയമനങ്ങളിൽ ഭാഗഭാക്കാവില്ല. നിഷ്പക്ഷത പാലിക്കാൻ ഇത്തരം നടപടികളിൽ നിന്ന് എല്ലാ ജഡ്ജിമാരും വിട്ടു നിൽക്കണമെന്നും സിക്രി അഭിപ്രായപ്പെട്ടതായി അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ താത്പര്യങ്ങൾ ഹനിക്കപ്പെടാൻ സാധ്യതയുണ്ടായിട്ടും എന്തിനാണ് അദ്ദേഹം പാനലിെൻറ ഭാഗമാകാൻ തയാറായതെന്ന് ഖാർഗെ ചോദിച്ചു.
ജനുവരി എട്ടിനാണ് അലോക് വർമയുടെ വിധി നിർണയിക്കുന്ന ഉന്നതാധികാര സമിതിയിലേക്ക് സിക്രിയെ ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി നാമനിർദേശം ചെയ്തത്. പ്രധാനമന്ത്രിയെയും സിക്രിെയയും കൂടാെത പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയായിരുന്നു സമിതിയിലെ അംഗം. അലോക് വർമയെ സി.ബി.െഎ മേധാവി സ്ഥാനത്തു നിന്ന് മാറ്റാനുള്ള തീരുമാനത്തെ മല്ലികാർജുൻ ഖാർെഗ മാത്രമാണ് എതിർത്തത്. തുടർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് തീരുമാനം പാസായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.