ലഖ്നൗ: കോവിഡ് രണ്ടാം തരംഗത്തെ ഉത്തർപ്രദേശ് വിജയകരമായി കൈകാര്യം ചെയ്തെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദഗ്ധർ പ്രവചിച്ചതിനെ അസ്ഥാനത്താക്കി കോവിഡ് കാര്യക്ഷമതയോടെ കൈകാര്യം ചെയ്തെന്നും മറ്റു സംസ്ഥാനങ്ങളേക്കാൾ കോവിഡ് മരണനിരക്ക് യു.പിയിൽ കുറവാണെന്നും യോഗി പറഞ്ഞു.
''ഞങ്ങൾ ഒരുപാട് ടെസ്റ്റുകൾ നടത്തുന്നുണ്ട്. മൊത്തം ടെസ്റ്റുകളുടെ എണ്ണം ആറുകോടി കടക്കാറായി. മരണനിരക്ക് നോക്കുകയാണെങ്കിൽ യു.പിയിലേത് വലിയ സംസ്ഥാനങ്ങളേക്കാളും പല രാജ്യങ്ങളുടേതിനെക്കാളും ഭേദമാണ്''
''കുറച്ചാളുകൾ സംസ്ഥാനത്തെ കോവിഡ് രണ്ടാംതരംഗത്തെക്കുറിച്ച് ഇല്ലാ കഥകൾ പറഞ്ഞു. അവർ പറയുന്നത് മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കുകയാണെന്നാണ്.പക്ഷേ പുഴയോരത്ത് ജീവിക്കുന്നവർ പറയുന്നത് അത് അവരുടെ സംസ്കാരത്തിെൻറ ഭാഗമായുള്ള ജൽ പ്രവാഹിെൻറ ഭാഗമായുള്ളതാണെന്നാണ്. ആരും അതേക്കുറിച്ച് സംസാരിച്ചില്ല''
''ലോകത്തെ വിദഗ്ധർ പറഞ്ഞു യു.പിയിലെ കോവിഡ് സ്ഥിതി ജൂൺ അവസാനം ഗുരുതരമാകുമെന്ന്. പക്ഷേ ജൂൺ 23ന് 208 കേസുകൾ മാത്രമാണുള്ളത്. 3.5 ലക്ഷം ആക്ടിവ് കേസുകൾ ഉണ്ടാകുമെന്ന് പറഞ്ഞ സംസ്ഥാനത്ത് ഇപ്പോൾ വെറും 3,666 കേസുകൾ മാത്രമാണ് ഉള്ളത്'' -യോഗി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിനെച്ചൊല്ലി യോഗിക്കെതിരെ ബി.ജെ.പിയിൽ നിന്നടക്കം വിമർശനം ഉയർന്നിരുന്നു. സർക്കാർ കോവിഡ് മരണങ്ങൾ മറച്ചുവെക്കുന്നുവെന്ന് കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.