ലഖ്നോ: ഗാസിയാബാദിൽ മുസ്ലിം വയോധികനെ ആക്രമിച്ച സംഭവത്തിലെ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിൽ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നുണകളിലൂടെ വിഷം പടർത്താനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് യോഗി പറഞ്ഞു. ഉത്തർപ്രദേശ് ജനങ്ങളെ അപമാനിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീരാമൻ ഒന്നാമത് പഠിപ്പിച്ച പാഠം സത്യം പറയുക എന്നതാണ്. ജീവിതത്തിൽ ഒരിക്കൽ പോലും നിങ്ങൾ അത് പാലിച്ചിട്ടില്ല. പൊലീസ് നടന്നത് എന്താണെന്ന് പറഞ്ഞിട്ടും സമൂഹത്തിൽ വിഷം പടർത്തുകയാണ് ചെയ്യുന്നത്. അധികാരകൊതി മൂത്ത് മനുഷ്യത്വത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഉത്തർപ്രദേശിലെ ജനങ്ങളെ അപമാനിക്കുന്നത് നിർത്തണമെന്ന് യോഗി ആദിത്യനാഥ് ട്വീറ്റിൽ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ മുസ്ലിം വയോധികനെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. സമൂഹത്തിനും മതത്തിനും അപമാനമാണ് ആക്രമണമെന്നും ശ്രീരാമെൻറ യഥാർഥ ഭക്തൻമാർ ഇത് ചെയ്യില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.