യെദിയൂരപ്പ സർക്കാറിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ബംഗളൂരു: ഏറെനാളുകൾ നീണ്ട അനിശ്ചിതത്വത്തിനുശേഷം കർണാടകയിലെ ബി.ജെ.പി സർക്കാറില െ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായ ി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ച പിന്നിട്ടശേഷമാണ് ആദ്യഘട്ട മന്ത്രിസഭ വികസനം നടക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെ യെദിയൂരപ്പയുമായി നടന്ന ചർച്ചക്കൊടുവിൽ മന്ത്രിമാരുടെ പട്ടികക്ക് ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ അംഗീകാരം നൽകുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10ന് വിധാൻ സൗദയിലെ കോൺഫറൻസ് ഹാളിൽ ബി.ജെ.പി നിയമസഭ കക്ഷിയോഗം ചേരുമെന്നും ഉച്ചക്കുശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ജൂലൈ 26ന് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിസഭ വികസനം നടന്നിരുന്നില്ല. മന്ത്രിമാരുടെ പട്ടികയിൽ അന്തിമതീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാൻ കാരണം. അന്തിമപട്ടിക ഇതുവരെ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Yediyurappa Govt Karnataka BJP -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.