അനാഥശാലാ രജിസ്ട്രേഷൻ: യതീംഖാനകൾ നാലാഴ്ചക്കകം സത്യവാങ്മൂലം നൽകണം- സുപ്രീംകോടതി

ന്യൂഡൽഹി: അനാഥശാലകൾ ബാലനീതി പ്രകാരം മാർച്ച് 31നകം രജിസ്റ്റർ ചെയ്യണമെന്ന ഹൈകോടതി വിധി നിലനിൽകുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 1960ലെ അനാഥശാല നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേരളത്തിലെ യതീംഖാനകളെ ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം നാലാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി. കേരളത്തിലെ യതീംഖാനകളുടെ ഭരണവും നടത്തിപ്പും സൗകര്യങ്ങളും സംബന്ധിച്ച് നാലാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേരള സർക്കാറിനോടും സമസ്ത യതീംഖാന കോ ഒാർഡിനേഷൻ കമ്മിറ്റിയോടും  ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ഹൈകോടതി വിധി നടപ്പാക്കുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി അഭിപ്രായം തേടിയേപ്പാൾ വിധി നടപ്പാക്കാൻ ഒരുക്കമാണെന്ന്  ജി. പ്രകാശ് പ്രതികരിച്ചു. അസോസിഷേൻ ഒാഫ് ഒാർഫനേജസ് ആനഡ് അദർ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ട്സിന് വേണ്ടി ഹാജരായ അഡ്വ. ബസന്തും അതിനെ പിന്തുണച്ചു. തുടർന്ന് മാർച്ച് 31നകം അനാഥശാലകൾ രജിസ്റ്റർ ചെയ്യണമെന്നും അവയുടെ സ്ഥിതി വിവരം മെയ് മാസം സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 

Tags:    
News Summary - yatheem khana -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.