ന്യൂഡൽഹി: ആന്ധ്രപ്രദേശിൻെറ തലസ്ഥാനമായ അമരാവതിക്കായി പണം നൽകുന്നത് ലോകബാങ്ക് നിർത്തിവെച്ചു. കാരണം അറിയിക ്കാതെയാണ് അമരാവതി പദ്ധതി ഉപേക്ഷിക്കുകയാണെന്ന് സ്ഥാപനം അറിയിച്ചത്. ലോകബാങ്കിൻെറ വെബ്സൈറ്റിലാണ് പദ്ധതി ഉപേക്ഷിക്കുന്ന കാര്യം അറിയിച്ചത്.
അമരാവതി പദ്ധതിക്കെതിരെ നിരവധി പരാതികൾ ലോകബാങ്കിന് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ കർഷകരും എൻ.ജി.ഒകളുമാണ് പ്രധാനമായും പരാതി നൽകിയത്. കൃഷിഭൂമി പദ്ധതിക്കായി ഏറ്റെടുക്കുന്നതിനെതിരായിരുന്നു കർഷകരുടെ പരാതി. ഇതിന് പിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചുള്ള ലോകബാങ്കിൻെറ അറിയിപ്പ് പുറത്ത് വന്നത്.
ലോകബാങ്ക് അമരാവതി പദ്ധതിക്കായി ഒരു ബില്യൺ ഡോളർ സഹായം നൽകുമെന്നായിരുന്നു ചന്ദ്രബാബു നായിഡു സർക്കാർ അവകാശപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.