ഹസാരിബാഗ്: ഭർത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനുശേഷം കട്ടിലിനടിയിൽ ഒളിപ്പിച്ചു. ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ അേന്വഷണത്തിനുചെന്ന െപാലീസിനോട് 14കാരിയായ മകൾ പിതാവിെൻറ ക്രൂരകൃത്യം വെളിപ്പെടുത്തി. ഝാർഖണ്ഡിലെ ഹസാരിബാഗിൽ ബിനോദ് പഥക് എന്നയാളാണ് ഇൗ കടുംകൈ ചെയ്തത്. തലയും ഉടലും ചാക്കിൽ പൊതിഞ്ഞ് കട്ടിലിനോട് ചേർന്നുള്ള പെട്ടിക്കകത്ത് ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലക്കുശേഷം ഭാര്യ അനുവിനെ കാണാനില്ലെന്നുപറഞ്ഞ് ഇയാൾ പരാതി നൽകി. തുടർന്ന്, വീട്ടിൽ അന്വേഷണത്തിനായി എത്തിയ പൊലീസിനോട് ഇവരുടെ മകൾ പിതാവിെൻറ ചെയ്തിയെക്കുറിച്ച് വിവരം നൽകുകയായിരുന്നു. ബിനോദിെൻറ വിവാഹേതര ബന്ധത്തെച്ചൊല്ലി വർഷങ്ങളായി ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ചയിൽ ആയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ബിനോദിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.