ന്യൂഡൽഹി: സുഹൃത്തിനൊപ്പം യാത്രചെയ്യുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽനിന്ന് വീണുമരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ സാരായ് കാലെ ഖാൻ പ്രദേശത്താണ് സംഭവം. കല്യാൺപുരി സ്വദേശിയായ പരംജീത് കൗറാണ് മരിച്ചത്. സുഹൃത്ത് ഹൃത്വികിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പരംജീതും ഹൃത്വിക്കും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിച്ചുനിൽക്കുന്നതിനിടെ യുവതിയുടെ സുഹൃത്ത് സിദ്ധാർഥ് സ്ഥലത്തെത്തി. ഇതോടെ ഹൃത്വികും പരംജീതും തമ്മിൽ വഴക്കാകുകയും പരംജീതിനെ ഹൃത്വിക് നിരവധി തവണ അടിക്കുകയും ചെയ്തു. ശേഷം കല്യാൺപുരിയിലെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് ഹൃത്വിക് ഓട്ടോറിക്ഷ വിളിക്കുകയും ഇരുവരും യാത്രചെയ്യുകയുമായിരുന്നു.
ഓട്ടോയിൽവെച്ചും ഇരുവരും തമ്മിൽ വഴക്കുണ്ടാക്കി. ഹൃത്വിക് പരംജീതിനെ അടിച്ചു. ഇതോടെ യുവതി ഓേട്ടാറിക്ഷയിൽനിന്ന് മൊബൈൽ വലിച്ചെറിഞ്ഞു. പൊട്ടിയ മൊബൈൽ േഫാൺ റോഡിൽനിന്ന് എടുക്കുകയും ഇരുവരും യാത്ര തുടരുകയും ചെയ്തു. ദേശീയപാതയിലെത്തിയപ്പോൾ യുവതി ഓട്ടോറിക്ഷയിൽനിന്ന് വീഴുകയായിരുന്നുവെന്ന് ഹൃത്വികും ഡ്രൈവർ ശംസുൽ അലിയും പൊലീസിൽ മൊഴിനൽകി.
പരിക്കേറ്റ് റോഡിൽ കിടന്ന യുവതിയെ ഹൃത്വികും സിദ്ധാർഥും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽവെച്ച് യുവതി മരിച്ചു. ഇതോടെ ഹൃത്വികിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.