മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിലെ ക്ലിനിക്കിൽ പരിശോധനക്ക് പോയ 25കാരിയെ ഡോക്ടർമാർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അശോക് കുമാർ, അഖിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ക്ലിനിക്കിെൻറ ഉടമയാണ് അശോക് കുമാർ. ഇരുവരും ഒളിവിലാണ്. വെള്ളിയാഴ്ചയാണ് സംഭവം.
മാതാവിനും സഹോദരനുമൊപ്പമാണ് യുവതി ക്ലിനിക്കിൽ പോയത്. കുടുംബാംഗങ്ങൾ മുറിക്ക് പുറത്ത് കാത്തിരുന്നു. ഈ സമയം പരിശോധനക്കായി മുറിയിലെത്തിയ യുവതിയെ ഡോക്ടർമാർ പീഡിപ്പിക്കുകയായിരുന്നു.
പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയ യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് വെളിപ്പെടുത്തി. ഇതേതുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ക്ലിനിക്കിലെത്തുകയും പ്രതികളെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർമാർക്കെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.