പാർലമെൻറ് ശീതകാല സമ്മേളനം 29 മുതൽ

ന്യൂഡൽഹി: പാർലമെൻറിെൻറ ശീതകാല സമ്മേളനം നവംബർ 29 മുതൽ ഡിസംബർ 23 വരെ നടത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിെൻറ അധ്യക്ഷതയിൽ ചേർന്ന പാർലമെൻററികാര്യ മന്ത്രിസഭ സമിതി ശിപാർശ ചെയ്തു. കോവിഡ് സാഹചര്യങ്ങൾക്കിടയിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാവും സമ്മേളനം. 20 ദിവസമാണ് ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വർഷം ശീതകാല പാർലെമൻറ് സമ്മേളനം നടന്നില്ല. ബജറ്റ്, മഴക്കാല സമ്മേളനങ്ങൾ ഒന്നിച്ചാക്കുകയും ചെയ്തു.

യു.പി, പഞ്ചാബ് അടക്കം വിവിധ നിയമസഭ തെരഞ്ഞെടുപ്പുകൾ വരാനിരിക്കേ, ശീതകാല സമ്മേളനത്തിന് ഇത്തവണ പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്. വിലക്കയറ്റം, ഇന്ധന വില, ലഖിംപുർ അതിക്രമം, കർഷക സമരം, പെഗസസ് തുടങ്ങി സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധത്തിന് പാർലമെൻറ് വേദിയാകും. പെഗസസ് വിഷയത്തിൽ സർക്കാർ വിശദീകരണം നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം സമരം ചെയ്തതോടെ കഴിഞ്ഞ സഭാസമ്മേളനം നിശ്ചയിച്ചതിനേക്കാൾ നേരത്തെ അവസാനിപ്പിക്കുകയായിരുന്നു

Tags:    
News Summary - Winter Session of Parliament from 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.