ന്യൂഡൽഹി: മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന ഡൽഹി മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് മാറ്റുമെന്ന് ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ച നിയുക്ത എം.എൽ.എ മോഹൻ സിങ് ബിഷ്ട്. ശിവ് വിഹാർ എന്നോ ശിവ്പുരി എന്നോ ആക്കി മാറ്റുമെന്നാണ് പ്രഖ്യാപനം.
2020ൽ ഡൽഹി വംശീയാതിക്രമത്തിന് ഇരയായ പ്രദേശമാണ് മുസ്തഫാബാദ്. മുസ്ലിം വോട്ട് ഭിന്നിച്ചതോടെ 17,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബിഷ്ടിന്റെ വിജയം. 85,215 വോട്ടുകളാണ് ഇയാൾ നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി സ്ഥാനാർഥി അദീൽ അഹമ്മദ് ഖാൻ 67,637 വോട്ടുകൾ നേടി. അതേസമയം, എ.ഐ.എം.ഐ.എമ്മിന്റെ താഹിർ ഹുസൈൻ 33,474 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 11,763 വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി അലി മെഹ്ദിക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.