ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത തവണ കാണുന്നതിന് മുമ്പ് തെൻറ അടുക്കളയിൽ ഗുജറാത്തി കിച്ചഡി ഉണ്ടാക്കി നോക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. മോദിയുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചക്കിടെയാണ് മോറിസൺ ഇങ്ങനെ പറഞ്ഞത്.
അദ്ദേഹത്തിെൻറ ഇഷ്ട വിഭവമാണ് ഗുജറാത്തി കിച്ചഡിയെന്ന് മോദി തന്നോട് പറഞ്ഞിരുന്നു. മോദിയുെട പ്രശസ്തമായ ആലിംഗനം നേടാനും താൻ ഉണ്ടാക്കിയ സമൂസ പങ്കുവെക്കാനും മോദിക്കരികിൽ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്രേലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച സമൂസയും മാങ്ങാ ചമ്മന്തിയും ഉണ്ടാക്കി അതിെൻറ ചിത്രം ട്വിറ്ററിലിട്ടിരുന്നു. നരേന്ദ്രമോദിയുമായി അത് പങ്കുവെക്കാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ‘ഇന്ത്യൻ മഹാസമുദ്രത്താൽ ബന്ധിക്കപ്പെട്ടു, ഇന്ത്യൻ സമൂസയാൽ ഐക്യപ്പെട്ടു’ എന്നായിരുന്നു ഈ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി.
‘‘ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ എപ്പോഴും അടുത്ത ബന്ധമാണ്. ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയിൽ കോമൺവെൽത്ത് മുതൽ ക്രിക്കറ്റും അടുക്കളയും വരെ പോലും നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢവും ഭാവി ശോഭനവുമാണ്.’’-മോദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് തവണയാണ് ഇരു പ്രധാനമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ മോറിസണിന് രണ്ട് തവണ ഇന്ത്യ സന്ദർശനം റദ്ദാക്കേണ്ടി വന്നു. ആസ്േട്രലിയയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ജനുവരിയിലായിരുന്നു ആദ്യ തവണ യാത്ര റദ്ദാക്കിയത്. കോവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രണ്ടാംതവണയും മോറിസണിന് ഇന്ത്യ യാത്ര റദ്ദു ചെയ്യേണ്ടി വന്നു.
ജി 20, ഇന്തോ-പസിഫിക് തുടങ്ങി നിരവധി വിഷയങ്ങൾ വെർച്വൽ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.