ന്യൂഡൽഹി: രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തുന്നതിനായി പൗരത്വ ഭേദഗതി നിയമം പ ിന്വലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തെൻറ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ച് തനിക്കറിയില്ല. തടങ്കൽ കേന്ദ്രത്തിലേക്കു പോകേണ്ട സാഹചര്യ മുണ്ടായാൽ ആദ്യം പോകുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ജയ്പൂരിൽ നടന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണം. നിയമം ഉണ്ടാക്കുകയെന്നത് സർക്കാറിെൻറ അവകാശമാണ്. പക്ഷേ, അത് ജനങ്ങളുടെ വികാരം അനുസരിച്ചാകണം. ഡൽഹിയിലെ ശാഹീൻ ബാഗിനെപ്പോലെ രാജസ്ഥാൻ ഉൾപ്പെടെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടക്കുന്നു.
പൊതുജനങ്ങളുടെ വികാരം സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ പ്രമേയം പാസാക്കിയിരുന്നു. ജയ്പൂർ, കോട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൻ പ്രതിഷേധങ്ങളാണ് സർക്കാറിെൻറ പിന്തുണയോടെ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.