ന്യൂഡല്‍ഹി: വ്യാപകമായ ബോംബ് ഭീഷണിയെ തുടർന്ന് നോയിഡയിലെ നിരവധി സ്‌കൂളുകൾ പരിഭ്രാന്തിയിലായി. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച വെളുപ്പിനുമായാണ് സന്ദേശങ്ങൾ ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇ-മെയില്‍ വഴിയാണ് സ്കൂൾ അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പരിഭ്രാന്തരായ സ്കൂൾ അധികൃതർ ഉടന്‍ തന്നെ മാതാപിതാക്കളെ സ്‌കൂളുകളിലേക്ക് വിളിക്കുകയും വിദ്യാര്‍ഥികളെ തിരിച്ചയക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറില്‍, നോയിഡയിലെ ലോട്ടസ് വാലി ഇന്റര്‍നാഷനല്‍ സ്‌കൂളിനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബോംബ് ഉപയോഗിച്ച് സ്‌കൂള്‍ തകര്‍ക്കുമെന്നായിരുന്നു ഇ-മെയിലിൽ പറഞ്ഞിരുന്നത്.
ഭീഷണി സന്ദേശങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. മിക്ക സ്കൂളുകളിലും ബോംബ് സക്വാഡും പൊലീസും പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.