'എന്ത് കഴിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കണ്ട'; പിസ കഴിച്ചതിനെ വിമർശിച്ചവരോട് കർഷകർക്ക് പറയാനുള്ളത്

ഡൽഹി: കഴിഞ്ഞദിവസമാണ് കർഷകബില്ലുകൾക്കെതിരേ ഡൽഹിയിൽ പ്രതിഷേധിക്കുന്നവരുടെ ഭക്ഷണത്തെചൊല്ലി സംഘപരിവാർ കേന്ദ്രങ്ങൾ ചില വിമർശനങ്ങൾ ഉന്നയിച്ചത്. സിംഘു അതിർത്തിയിലെ കർഷകർ പിസ കഴിക്കുന്നെന്നായിരുന്നു പ്രധാന ആരോപണം. സംഘപരിവാർ പ്രചാരകർ ഈ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതേപറ്റി അന്വേഷിച്ച മാധ്യമപ്രവർത്തകരോടാണ് കർഷക നേതാക്കൾ തങ്ങളുടെ നിലപാട് തുറന്നുപറഞ്ഞത്.

'എന്തുകൊണ്ടാണ് ഞങ്ങൾക്ക് പിസ്സ കഴിക്കാൻ പാടില്ലാത്തത്? ഗോതമ്പ്, ബജ്റ, ധാന്യം, അരി തുടങ്ങി ഈ രാജ്യത്തിനുവേണ്ട എല്ലാം വിളയുന്നത് ഞങ്ങളുടെ പാടങ്ങളിലാണ്. അങ്ങിനെയുള്ള ഞങ്ങൾ അതുകൊണ്ടുണ്ടാക്കുന്ന എന്തും കഴിക്കും. ഞങ്ങളെ ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരം'-കർഷകർ ചോദിക്കുന്നു. ഞങ്ങളെ സമരം ചെയ്യാൻ പഠിപ്പിക്കേണ്ടന്ന മുന്നറിയിപ്പും കർഷകർ നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.