ന്യൂഡൽഹി: ഇസ്രായേൽ കമ്പനി എൻ.എസ്.ഒ ചാരപ്പണി നടത്തുന്ന വിവരം കേന്ദ്ര സർക്കാറിെന നേ രത്തേ രണ്ടുതവണ അറിയിച്ചിട്ടുണ്ടെന്ന് വാട്സ്ആപ് വെളിപ്പെടുത്തുകകൂടി ചെയ്തത ോടെ വിവാദമായ വാട്സ് ആപ് ചാരപ്പണിയിൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലായി. ഇസ്രായ േൽ കമ്പനിയുടെ ചാരപ്പണിക്ക് വിധേയമായ 121 കമ്പനികളുടെ പട്ടിക സെപ്റ്റംബറിൽ കൈമാറി യിട്ടുണ്ടെന്നും വാട്ട്സ് ആപ് വ്യക്തമാക്കി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വാട്ട്സ് ആപിലും ഇസ്രായേൽ കമ്പനി എൻ.എസ്.ഒ ചാരപ്പണി നടത്തിയ വിവരം പുറത്തായതോടെ വിഷയം വൻ രാഷ്്ട്രീയ വിവാദമായി.
ഇന്ത്യക്കാരുടെ മൊബെൽ ഫൊൺ ചോർത്തിയ സംഭവത്തിൽ ഒന്നുമറിയാതെ ഭാവിച്ച് വാട്സ്ആപ്പിനോട് വിശദീകരണം ചോദിച്ച് സ്വന്തം മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് വാട്സ്ആപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ചാരപ്പണി സംബന്ധിച്ച് നവംബർ നാലിനകം മറുപടി നൽകാനാണ് കേന്ദ്ര സർക്കാർ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ‘പെഗാസസ്’ എന്ന സ്പൈവെയർ ഉപയോഗിച്ച് നടത്തിയ ചാരപ്പണിയെ കുറിച്ച് മേയ് മാസം വാട്സ്ആപ് കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. ഇതേ കുറിച്ച് സർക്കാർ പ്രതികരിക്കാൻ തയാറാകാതിരിക്കുന്നതിനിടയിലാണ് സെപ്റ്റംബറിൽ വീണ്ടും വിവരമറിയിച്ചത് വാട്സ്ആപ് വെളിപ്പെടുത്തിയത്.
ഇക്കാര്യം കേന്ദ്ര സർക്കാർ ചോദിച്ച വിശദീകരണത്തിനുള്ള മറുപടിയിലും വാട്സ്ആപ് ഉദ്യോഗസ്ഥൻ പറഞ്ഞു. മേയ് മാസം തങ്ങൾ നൽകിയ മുന്നറിയിപ്പ് ലോകത്തെല്ലാ രാജ്യങ്ങൾക്കും പൊതുവായി നൽകിയതായിതിരുന്നു. എന്നാൽ, സെപ്റ്റംബറിലേത് ഇന്ത്യക്കാരുടെ വിഷയം പ്രേത്യകം അറിയിക്കാനായിരുന്നു.ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുളള 1400 പേരുടെ വാട്സ്ആപ് അക്കൗണ്ടിലേക്ക് മിസ്ഡ് കാൾ അടിച്ച് സ്ൈപവെയർ കയറ്റി ചാരപ്പണി നടത്തിയ എൻ.എസ്.ഒക്കെതിരെ കഴിഞ്ഞ മാസം 29ന് അമേരിക്കൻ കോടതിയിൽ വാട്സ്ആപ് ഹരജി ഫയൽ ചെയ്തിരുന്നു.
കാനഡയിലെ സിറ്റിസൺ ലാബ് ആണ് എൻ.എസ്.ഒയുടെ ചാരപ്പണി പിടികൂടി ആ വിവരം വാട്സ്ആപ്പിനെ അറിയിച്ചത്. 1400 പേരിൽ ഉൾപ്പെട്ട മലയാളി ഗവേഷകൻ അജ്മൽ ഖാൻ അടക്കം 22 ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. അതിനുശേഷമാണ് 121 ഇന്ത്യക്കാരുണ്ടെന്ന വവിരം വാട്സ്ആപ് വെളിപ്പെടുത്തിയത്.
വിവിധ രാജ്യങ്ങളിലെ സർക്കാറുകൾക്കുവേണ്ടി മാത്രമാണ് എൻ.എസ്.ഒ ചാരപ്പണി ചെയ്യാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.