'ഉവൈസീ നിങ്ങൾ തന്നെയാണ് ഹീറോ, അഞ്ചുസീറ്റിൽ നിന്ന് അടുത്തതവണ ഞങ്ങൾ 25ലേക്ക് എത്തും'

പട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച എ.ഐ.എം.ഐ.എമ്മിന്‍റെ അഞ്ച് എം‌.എൽ.‌എമാരും പാർട്ടി മേധാവി അസദുദ്ദീൻ ഉവൈസിയെ ഹൈദരാബാദിൽ സന്ദർശിച്ചു. അമൂർ നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച എ.ഐ.ഐ.എം സംസ്ഥാന മേധാവി അക്തറുൽ ഇമാം ഭാവിയിൽ അഞ്ചിൽ നിന്ന് പാർട്ടിയുടെ സീറ്റ് 25 ആയി ഉയരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

'ഞങ്ങൾ നീതിക്കായി പോരാടും, ആര് സർക്കാർ രൂപവത്കരിച്ചാലും ഞങ്ങൾ ജനങ്ങളെ സേവിക്കാൻ തയ്യാറാണ്. നമ്മുടെ നിയോജകമണ്ഡലത്തിലെ ആളുകൾ നികുതി അടക്കുന്നുണ്ടെങ്കിൽ അവർക്ക് വികസനത്തിൽ തുല്യ പങ്കാളിത്തമുണ്ടാവും. ആളുകൾ ഞങ്ങളെ തിരഞ്ഞെടുത്തു, ഞങ്ങൾ തീർച്ചയായും അവർക്കായി ശബ്ദിക്കും' അദ്ദേഹം പറഞ്ഞു.

'ബിഹാറിലെ ചില നിയോജകമണ്ഡലങ്ങൾ സന്ദർശിച്ചാൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം യാതൊരു വികസനവും നടന്നിട്ടില്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും. സ്കൂളുകളോ ആശുപത്രികളോ മറ്റ് അടിസ്ഥാന വികസനങ്ങളോ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ഞങ്ങൾ ആദ്യം അതിനായി പ്രവർത്തിക്കും'- അദ്ദേഹം പറഞ്ഞു.

'ആളുകൾക്ക് എൻ‌.ഡി‌.എയിൽ വിശ്വാസം നഷ്ടപ്പെട്ടു. പാർട്ടി മേധാവി ഉവൈസിയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അഞ്ച് സ്ഥാനാർഥികളുടെയും വിജയം' കൊച്ചാദമാനിൽ നിന്ന് വിജയിച്ച ഇസ്ഹാർ അസ്ഫി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.