ലഖ്നോ: ഉത്തർപ്രദേശിലെ ജനങ്ങൾക്ക് 2024ലും പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ തന്നെ വേണമെങ്കിൽ യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയായി വിജയിപ്പിക്കണമെന്ന് അമിത് ഷാ. ഉത്തർപ്രദേശിൽ നടന്ന പാർട്ടി അംഗത്വ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
"ആദിത്യനാഥ് യു.പിയെ മാഫിയ വിമുക്ത സംസ്ഥാനമാക്കി മാറ്റി. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായാൽ യു.പിയിലെ വികസന പ്രവർത്തനങ്ങൾ നമുക്ക് തുടരാനാകും. യു.പിയിൽ വികസനങ്ങൾ നടക്കാതെ നമുക്ക് രാജ്യത്തിന്റെ വികസനങ്ങൾ പൂർത്തിയാക്കാനാവില്ല" -അമിത് ഷാ പറഞ്ഞു.
2022ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം 2024ലെ ലോക്സഭ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി യു.പിയിലെ ജനങ്ങൾക്ക് നൽകിയ 90% വാഗ്ദാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് മാസത്തിനിടയിൽ ഇത് 100 ശതമാനമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
സമാജ് വാദി പാർട്ടി ഭരിച്ചിരുന്നപ്പോൾ നിരവധി നിർധന രാമഭക്തരായ ഇല്ലാതാക്കി. ബി.ജെ.പി സർക്കാറാകട്ടെ, രാമക്ഷേത്രം എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ ബി.ജെ.പി പരിഹരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.