വികാസ് ദുബെ നടപ്പാക്കിയത് ആസൂത്രിത കൂട്ടക്കൊല; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഉത്തർപ്രദേശിലെ െകാടും കുറ്റവാളി വികാസ് ദുബെ എട്ട് പൊലീസുകാരെ കൊന്നു തള്ളിയത് കൃത്യമായ ആസൂത്രണത്തോടെ. കൂട്ടക്കൊല നടപ്പാക്കാൻ പൊലീസിൽ നിന്നു തന്നെ വലിയ പിന്തുണ ലഭിച്ചതായി തെളിവുകൾ. ഒരു ഗ്രാമത്തെ മുഴുവൻ ഇരുട്ടിൽ നിർത്തിയായിരുന്നു പൊലീസുകാരെ കൂട്ടക്കൊല ചെയ്തത്. ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്രയെ ലക്ഷ്യം വെച്ച് വികാസ് ദുബെ തന്നെ ആസൂത്രണം ചെയ്തതായിരുന്നോ ആ കറുത്ത രാത്രി എന്ന് പോലും സംശയിക്കാവുന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.  

വികാസ് ദുബെ കൊല ചെയ്ത ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്ര മാർച്ച് 14 ന് കാൺപൂർ എസ്.എസ്.പിക്ക് ഒരു കത്ത് നൽകിയിരുന്നു. പൊലീസിലും രാഷ്ട്രീയ നേതൃത്വത്തിലും വികാസ് ദുബെക്കുള്ള അവിഹിത ബന്ധം വിവരിക്കുന്നതായിരുന്നു കത്ത്. പൊലീസിൽ നിന്ന് വികാസ് ദുബെക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് ഇപ്പോൾ സസ്പെൻഷനിലായ വിനയ് തിവാരിയെ കുറിച്ച് ആ കത്തിൽ തന്നെ ദേവേന്ദ്ര മിശ്ര മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കത്ത് സ്വീകരിച്ച കാൺപൂർ എസ്.എസ്.പി ആനന്ദ് ഡിയോ വികാസ് ദുബെയുടെ അടുത്ത ആേളാടൊപ്പം നിൽക്കുന്ന േഫാട്ടോയാണ് പിന്നീട് പുറത്തുവന്നത്. 

വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ പോയ പൊലീസ് പടയാണ് ആക്രമണത്തിന് ഇരയായത്. പൊലീസ് വരുന്നത് സംബന്ധിച്ച കൃത്യമായ വിവരം ദുബെയുടെ സംഘത്തിനുണ്ടായിരുന്നു. മണ്ണുമാന്തി യന്ത്രം റോഡിന് കുറുകെയിട്ടാണ് പൊലീസ് സംഘത്തെ തടഞ്ഞത്. പുറത്തിറങ്ങിയ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആ സമയം പ്രദേശത്ത് ൈവദ്യുതി വിച്ഛേദിച്ച നിലയിലായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ൈവദ്യുതി വിച്ഛേദിച്ചതെന്നായിരുന്നു വൈദ്യൂതി വിഭാഗം ഇത് സംബന്ധിച്ച് വിശദീകരിച്ചത്. 

പ്രദേശത്തെയാകെ ഇരുട്ടിൽ നിർത്തിയായിരുന്നു കൂട്ടക്കൊല നടപ്പാക്കിയത്. ഡി.വെ.എസ്.പി ദേവേന്ദ്ര മിശ്രയെ മാത്രം മഴു കൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇൗ കൊല വികാസ് ദുബെ നേരിട്ട് നടത്തിയെന്നാണ് കരുതുന്നത്. ദേവേന്ദ്ര മിശ്രയെ ലക്ഷ്യം െവച്ചായിരുന്നു ആക്രമണമെന്ന് കരുതുന്നത് ഇതുകൊണ്ടാണ്. 

ആറു പൊലീസുകാർക്ക് പിറകിലാണ് വെടി കൊണ്ടിട്ടുള്ളത്. ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റതാകുമെന്നാണ് കരുതുന്നത്.  

എല്ലാ രാഷ്ട്രീയ പാർട്ടികളെയും തരം പോലെ ഉപയോഗപ്പെടുത്തുന്ന രീതിയായിരുന്നു വികാസ് ദുെബയുടേത്. തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് എല്ലാവരും വികാസ് ദുബെയെ ആശ്രയിച്ചിരുന്നു. പൊലീസിലും രാഷ്ട്രീയ നേതൃത്വങ്ങളിലും വികാസിനുള്ള സ്വാധീനം കാരണമാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊലക്ക് ശേഷം മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾ പിടികിട്ടാതെ തുടരുന്നതെന്നാണ് കരുതുന്നത്. ഇതിനകം വികാസ് നേപ്പാളിലേക്ക് കടന്നിട്ടുണ്ടാകുമെന്നും കരുതുന്നുണ്ട്. പൊലീസും രാഷ്ട്രീയ നേതാക്കളും ചേർന്ന് ഒരു കൊടും കുറ്റവാളിയെ നിയമത്തിെൻറ പിടിയിൽ നിന്ന് രക്ഷപ്പെടുത്താൻ അനുവദിച്ചുവെന്നാണ് നിരീക്ഷകർ പറയുന്നത്. 

Tags:    
News Summary - vikas dubae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.