ലഖ്നോ: യു.പിയിൽ പ്രതിഷേധകാർക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ് വാദംതെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. യു.പിയിൽ കഴിഞ്ഞ ദിവസം മരിച്ചവരിൽ ഭൂരിപക്ഷത്തിനും വെടിയേറ്റുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പ്രതിഷേധകാർക്ക് നേരെ വെടിയുതിർത്തില്ലെന്ന പൊലീസിെൻറ അവകാശവാദത്തിന് വിരുദ്ധമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
കാൺപൂരിൽ പ്രതിഷേധകാർക്ക് നേരെ പൊലീസ് വെടിയുതിർക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജാക്കറ്റും ഹെൽമറ്റും ധരിച്ച് തോക്കുമായി നിൽക്കുന്ന പൊലീസുകാരെൻറ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തെരുവിെൻറ ഒരു മൂലയിൽ നിന്ന് പൊലീസുകാരൻ വെടിവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
യു.പി ഡി.ജി.പി ഒ.പി സിങ് പൊലീസ് വെടിവെച്ചുവെന്ന വാദം നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെളിവുകൾ പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.