വോട്ടര്‍ക്ക് പണം നല്‍കിയെന്ന പേരില്‍ ദൃശ്യം; വിസിറ്റിങ് കാര്‍ഡെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ലഖ്‌നോ: ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ഥി വോട്ടര്‍ക്ക് പണം നല്‍കിയെന്ന് വിവാദം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. കൃപശങ്കറാണ് വിവാദത്തിലായത്. പണം നല്‍കുന്നതെന്ന പേരില്‍ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഗദംപൂര്‍ മണ്ഡലത്തില്‍ നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. പ്രചരണ പരിപാടികളുടെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു ഗ്രാമത്തിലെത്തിയതായിരുന്നു സ്ഥാനാര്‍ഥി. ഇതിനിടയിലുള്ള 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യമാണ് പ്രചരിച്ചത്.

ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

എന്നാല്‍, താന്‍ വോട്ടര്‍ക്ക് തന്റെ വിസിറ്റ് കാര്‍ഡാണ് നല്‍കിയതെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പറയുന്നത്. ഇത് ഗൂഢാലോചനയാണെന്നും തന്നെ കുടുക്കാന്‍ മനപൂര്‍വം ചെയ്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.