വാഷിങ്ടൺ: കോവിഡ്ചികിത്സക്ക് യു.എസ് നൽകുന്ന 100 വെൻറിലേറ്ററുകൾ അടുത്തയാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ജി-7 ഉച്ചകോടി, കോവിഡ് പ്രതിരോധം, മേഖല സുരക്ഷ എന്നീ കാര്യങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്തു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ ചികിത്സക്ക് അവശ്യം വേണ്ടതാണ് വെൻറിലേറ്റർ. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടനുസരിച്ച് രോഗം സ്ഥിരീകരിക്കുന്ന അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. യു.എസ് വാഗ്ദാനംചെയ്ത വെൻറിലേറ്ററുകളുടെ ആദ്യ ബാച്ചാണ് എത്തുന്നത്. കോവിഡ് രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന യു.എസ്, ബ്രസീൽ, റഷ്യ, യു.കെ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾക്കുപിന്നിൽ ഏഴാംസ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യയെപ്പോലുള്ള പ്രമുഖരാജ്യങ്ങളെ ഉൾപ്പെടുത്തി ജി-7 വികസിപ്പിക്കാനുള്ള താൽപര്യം ട്രംപ് പ്രകടിപ്പിച്ചു. യു.എസിൽ നടക്കുന്ന അടുത്ത ഉച്ചകോടിയിലേക്ക് ട്രംപ് മോദിയെ ക്ഷണിക്കുകയും ചെയ്തു. കോവിഡാനന്തരം ലോകത്തെ പൂർവസ്ഥിതിയിലാക്കുന്നതിൽ ഇന്ത്യ- യു.എസ് ചർച്ച പ്രധാന പങ്കുവഹിക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. യു.എസിലെ നിലവിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച മോദി, എത്രയുംേവഗം പരിഹാരമുണ്ടാകട്ടെ എന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.