ജയ്പൂർ: വെള്ളം പൊങ്ങിയ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ ഒഴുകി വന്ന വാഹനങ്ങൾക്കടിയിൽ െപട്ട് എട്ടുവയസുകാരനുൾപ്പെടെ മൂന്നു േപർ മരിച്ചു. രാജസ്ഥാനിെല ബാർമറിൽ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടു കൂടിയാണ് സംഭവം. സുവ ദേവി, തികമ രാം എന്നിവരും ദിനേശ് എന്ന എട്ടു വയസുകാരനുമാണ് മരിച്ചത്.
സംഭവം നടന്നു മണിക്കൂറുകൾക്കുള്ളളിൽ മരിച്ച സ്ത്രീയുടെയും പുരുഷെൻറയും മൃതദേഹം ലഭിച്ചു. കുട്ടിയുെട മൃതദേഹം ഇന്ന് രാവിെലയാണ് ലഭിച്ചത്. മൂന്ന് എസ്.യു.വികളും ഒരു പിക്കപ് വാനുമാണ് ഒഴുകിപ്പോയത്. ഇവയിൽ സഞ്ചരിച്ചിരുന്ന 37 പേരെ െപാലീസ് രക്ഷപ്പെടുത്തി. സമീപത്തെ മലയുടെ മുകളിൽ നിന്നുള്ള വെള്ളത്തിെൻറ കുത്തൊഴുക്കാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.
സാധാരണയായി മഴക്കാലത്ത് മലവെള്ളം റോഡു വഴി ഒഴുകിപ്പോകാറുണ്ട്. എന്നാൽ ഇത്ര ശക്തമായ ഒഴൂക്ക് ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. നാലടി ഉയരത്തിൽ വെള്ളം പൊങ്ങിയിതിനാല പ്രദേശത്ത് വാഹന ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. ഒരു ബസ് വെള്ളനിറഞ്ഞ റോഡ് മുറിച്ചു കടന്ന് പോയതോടെ ചെറിയ വാഹനങ്ങളും അതിനു ശ്രമിക്കുകയായിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.