വായുശക്തി-26: വ്യോമശക്തി പ്രകടനത്തിന് ഒരുങ്ങി ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി: ഫെബ്രുവരി 27 ന് രാജസ്ഥാനിലെ ജെയ്‌സാൽമീറിലെ പൊഖ്‌റാനിൽ നടക്കാനിരിക്കുന്ന 'വായുശക്തി-26' അഭ്യാസപ്രകടനത്തിന് ഒരുങ്ങി ഇന്ത്യൻ വ്യോമസേന. ശത്രുവിനെ അതിവേഗം നേരിടാനും തകർക്കാനുമുള്ള വ്യോമസേനയുടെ ശേഷി പ്രദർശിപ്പിക്കുക എന്നതാണ് അഭ്യാസപ്രകടനത്തിന്‍റെ ലക്ഷ്യം. 'അചൂക്, അഭേദ്യ ഔർ സതീക്' (കൃത്യതയുള്ളതും ഭേദിക്കാനാവാത്തതും കൃത്യസമയത്തുള്ളതും) എന്നതാണ് ആപ്തവാക്യം.

ലോംഗ്- റേഞ്ച് ആക്രമണങ്ങൾ, മൾട്ടി-ഡൊമെയ്ൻ പ്രവർത്തനങ്ങൾ, തദ്ദേശീയ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള വ്യോമസേനയുടെ ശക്തി പ്രകടനത്തിനൊപ്പം സർക്കാരിന്റെ ആത്മനിർഭർ ഭാരത് മുന്നേറ്റവും ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയവും ഉയർത്തിക്കാട്ടും.

തേജസ്, റാഫേൽ, ജാഗ്വാർ, മിറാഷ് 2000, സുഖോയ്-30 എം.കെ.ഐ, മിഗ്-29, ഹോക്ക്, സി-130 ജെ, സി-295, സി-17, ചേതക്, എ.എൽ.എച്ച് എം.കെ-IV, എം.ഐ-17 IV, എൽ.സി.എച്ച്, അപ്പാച്ചെ, ചിനൂക്ക് ഉൾപ്പെടെയുളള യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്റർ പ്ലാറ്റ്‌ഫോമുകൾ, റിമോട്ട് പൈലറ്റഡ് വിമാനങ്ങൾ എന്നിവയും പ്രകടനത്തിന്‍റെ ഭാഗമാകും.

ഹ്രസ്വ-ദൂര ലോയിറ്ററിംഗ് യുദ്ധോപകരണങ്ങൾ, ആകാശ്, സ്‌പൈഡർ ഉപരിതല-വിമാന മിസൈലുകൾ, കൗണ്ടർ-ആളില്ലാ വ്യോമ സംവിധാനങ്ങൾ തുടങ്ങിയ നൂതന ആയുധ സംവിധാനങ്ങളും പ്രദർശനങ്ങളുടെ ഭാഗമാകും. 77 യുദ്ധവിമാനങ്ങൾ, 43 ഹെലികോപ്റ്ററുകൾ, എട്ട് ഗതാഗത വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ അഭ്യാസത്തിൽ 277 ആയുധങ്ങളും 12000 കിലോഗ്രാം സ്ഫോടകവസ്തുക്കളും വിന്യസിക്കും.

ഭാവിയിലെ യുദ്ധങ്ങളിൽ വിജയിക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ കഴിവ്, പ്രതിരോധ ശക്തി, ദീർഘദൂര ലക്ഷ്യ മികവ് എന്നിവ വായുശക്തി-26 ലൂടെ തെളിയിക്കുമെന്ന് വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ പറഞ്ഞു.

Tags:    
News Summary - Vayushakti-26: Indian Air Force gears up for air power show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.