ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ വസന്തവിഹാറിൽ വയോധിക ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കഴുത്തറുത്ത് കൊന്ന സംഭവത്തിൽ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരായ വിഷ്ണുകുമാർ (80), ഭാര്യ ശിശി മാഥുർ (75), വീട്ടുജോലിക്കാരി ഖുഷ്ബു നൗട്ടിയാൽ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂൺ 23നാണ് വസന്ത് അപ്പാർട്ട്െമൻറിലെ ഫ്ല ാറ്റിൽ മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കവർച്ച നടത്തുന്നതിനാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് സൂചന.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നശേഷം മാത്രമേ പേര് വിവരങ ്ങൾ പുറത്തുവിടൂയെന്നും പൊലീസ് അഡീഷ്നൽ കമീഷണർ രാജീവ് രഞ്ജൻ അറിയിച്ചു.
പ്രതിയായ യുവതി കൊല്ലപ്പെട്ട ശിശി മാഥുറിെൻറ സുഹൃത്തിെൻറ മകളാണ്. കൂട്ടുപ്രതിയുടെ കൂടെയാണ് ഇവർ താമസിക്കുന്നത്.
ശനിയാഴ്ച രാത്രി പ്രതികൾ ബൈക്കിൽ അപ്പാർട്ട്മെൻറിലെത്തുന്നതിെൻറയും മുഖം മറച്ച് ഫ്ലാറ്റിലേക്ക് കയറുന്നതിൻെറയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ 2.30 നാണ് ഇവർ പുറത്തുപോയത്. സി.സി.ടി.വി കവറേജ് ഇല്ലാത്ത ഭാഗത്താണ് പ്രതികൾ ബൈക്ക് നിർത്തിയിരുന്നത്. യുവതി ഷാളുകൊണ്ട് മുഖം മറക്കുകയും യുവാവ് ഹെൽമെറ്റ് ഇടുകയും ചെയ്തിരുന്നു. കൃത്യം നടത്തിയ ശേഷം ഇവർ വസ്ത്രം മാറി വലിയ ബാഗുമായി പുറത്തുപോകുന്ന ദൃശ്യവും സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രിയും പ്രതികൾ മുഖം മറച്ച് അപ്പാർട്ട്മെൻറ് പരിസരത്ത് എത്തിയതിെൻറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ശനിയാഴ്ച രാത്രിയും ഇവർ ഈ പരിസരത്ത് ചുറ്റിയടിച്ചിട്ടുണ്ട്. ബൈക്കിൽ നിന്ന് മുഖം മറച്ച യുവതി ഫ്ലാറ്റ് ചൂണ്ടികാട്ടുന്നതും ദൃശ്യത്തിലുണ്ട്. ഇവരെ കണ്ട അയൽവാസിയോട് അടുത്തുള്ള റസ്റ്റോറൻറ് ഏതെന്ന് തിരക്കി അവിടുന്ന് പോവുകയായിരുന്നു. കൊല്ലെപ്പട്ടവരുടെ ഫ്ലാറ്റ് വിശദമായി പഠിച്ചശേഷമാണ് പ്രതികൾ കൃത്യം നടത്തിയത്. യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് വിഷ്ണുകുമാർ, ഭാര്യ ശിശി മാഥുർ, വീട്ടുജോലിക്കാരി ഖുഷ്ബു നൗട്ടിയാൽ എന്നിവരുടെ മൃതദേഹങ്ങൾ
കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഫ്ലാറ്റിൻെറ വാതിലിനടിയിൽ നിന്ന് രാവിലെ രക്തം പുറത്തേക്ക് ഒഴുകി വരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അടുത്തിടെ വാഹനാപകടത്തിൽ ദമ്പതിമാരുടെ മകൻ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.